Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Funeral

Pathanamthitta

വീടും പരിസരങ്ങളും വെള്ളക്കെട്ടിൽ; മൃതദേഹം സംസ്കരിക്കാനും ഇടമില്ല

നിരണം: ദിവസങ്ങളായി പ്രളയദുരിതം അനുഭവിക്കുന്ന പടിഞ്ഞാറൻ മേഖലയിൽ മരണപ്പെടുന്നവരുടെ മൃതദേഹം യഥാവിധി സംസ്കരിക്കാനാകുന്നില്ല. വീടും പരിസരങ്ങളും വെള്ളക്കെട്ടിലായതോടെ പ്രിയപ്പെട്ടവർക്ക് മെച്ചപ്പെട്ട അന്ത്യയാത്ര നൽകാൻ പോലും ബന്ധുക്കൾക്കാകുന്നില്ല.

വെള്ളപ്പൊക്കത്തെ­­­­ തുടർന്ന് വീട്ടിൽ ഒറ്റപ്പെട്ട നിലയിലായിരുന്ന നിരണം രവി ഭവനത്തിൽ കെ.എൻ. ഭവാനിയമ്മ (98) കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങൾ മൂർച്ഛിച്ചെങ്കിലും വീടും പരിസരവും വെള്ളക്കെട്ടിലായിരുന്നതിനാൽ ആശുപത്രിയിൽ എത്തിക്കാനായില്ല.

ഗ്രാമപഞ്ചായത്തംഗം ബിന്ദു ജെ. വൈക്കത്തുശേരി അറിയിച്ചതിനുസരിച്ച് എൻഡിആർഎഫ് സംഘം എത്തി പരുമലയിലെ ആശുപത്രിയിലേക്ക് മൃതദേഹം നീക്കുകയായിരുന്നു. പടിഞ്ഞാറൻ മേഖലയിലെ ദേവാലയങ്ങളും സെമിത്തേരികളും വെള്ളക്കെട്ടിലാണ്. ഈ ദിവസങ്ങളിൽ മരിച്ച പലരുടെയും മൃതദേഹങ്ങൾ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ്. സമീപ പ്രദേശങ്ങളിലെ സ്വകാര്യ മോർച്ചറികളും നിറഞ്ഞു.

Kerala

കണ്ണീർക്കടലായി ലാഫിംഗ് വില്ല; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‍കരിച്ചു

 കൊച്ചി: നടൻ സലിംകുമാറിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‍കരിച്ചു. മുഖ്യമന്ത്രി വി.ഡി.സതീശൻ, ഹൈബി ഈഡൻ എംപി, രമേശ് പിഷാരടി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

സലിംകുമാറിന്‍റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണു സംസ്‌കാര ചടങ്ങുകൾ നടന്നത്. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ജയറാം, നവ്യനായർ എന്നിവരെല്ലാം സലിം കുമാറിന് അന്തിമോപചാരമർപ്പിക്കാൻ പറവൂരിലെ ടൗൺ ഹാളിലെത്തി. ടൗൺ ഹാളിലെ പൊതുദർശനത്തിനൊടുവിൽ കോൺഗ്രസ് പതാക പുതപ്പിച്ചാണ് ഭൗതികശരീരം ആംബുലൻസിലേക്ക് കയറ്റിയത്. മൃതദേഹം അദ്ദേഹത്തിന്‍റെ വീടായ ‘ലാഫിങ് വില്ല’യിൽ എത്തിച്ചപ്പോഴും പ്രിയ നടനെ ഒരു നോക്ക് കാണാനായി നിരവധി പേരാണ് എത്തിയത്.

NRI

ബ്രദർ റോയ് വി. മാമ്മൻ ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: തിരുവനന്തപുരം കുമാരപുരം ഷാരോൺ ഹൗസിൽ പരേതരായ പി.പി. മാമ്മൻ - സാറാമ്മ മാമ്മൻ ദമ്പതികളുടെ മകൻ ബ്രദർ റോയ് വി. മാമ്മൻ (68) ഹൂസ്റ്റണിൽ അന്തരിച്ചു.

തിരുവനന്തപുരം കുന്നുകുഴി ബ്രദറൺ അസംബ്ലി മുൻ അംഗമാണ്. ഭാര്യ: സിസ്റ്റർ ജോളി മാമ്മൻ (കുമ്പനാട് മാങ്കൂട്ടത്തിൽ ഹൗസ് ബ്രദർ പി.എം. മാത്യുവിന്‍റെ മകൾ).

മക്കൾ: ബെക്കി & നഥാൻ, ലിയ & ആബേൽ. സഹോദരങ്ങൾ: ജോർജി പറയിൽ & വത്സ ജോർജി പറയിൽ (ഹൂസ്റ്റൺ, യുഎസ്എ), സൂസൻ വർഗീസ് & വർഗീസ് ചാക്കോ (കുമാരപുരം, തിരുവനന്തപുരം), വത്സ ജേക്കബ് & എം.കെ. ജേക്കബ്സൺ (പാങ്ങപ്പാറ, തിരുവനന്തപുരം).

സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

Kerala

റിട്ട. ജസ്റ്റീസ് എസ്. സിരിജഗന്‍റെ സംസ്കാരം ഇന്ന് വൈകിട്ട്

കൊച്ചി: അന്തരിച്ച ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് എസ്. സിരിജഗന്‍റെ മൃതദേഹം ഇന്ന് രാവിലെ കടവന്ത്രയിലെ ഫ്ലാറ്റില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. വൈകുന്നേരം നാലിന് രവിപുരം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകള്‍ നടക്കും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. കൊല്ലം സ്വദേശിയായ അദ്ദേഹം 2005 മുതൽ 2014വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു.

വിരമിച്ചശേഷം സുപ്രീംകോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച തെരുവുനായ ആക്രമണ ഇരകൾക്കുള്ള നഷ്ടപരിഹാര സമിതിയുടെ അധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചു. 2016 രൂപീകരിച്ച ജസ്റ്റീസ് സിരിജഗൻ കമ്മിറ്റി വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരമാണ് ഇരകൾക്കായി ശിപാർശ ചെയ്തത്.

Kerala

ഭാര്യയെ കൊന്നു, മരണകാരണം ഹൃദയാഘാതമെന്ന് പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ

ബംഗളുരു: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതമെന്ന് വരുത്തി തീർത്ത യുവാവ് പിടിയിൽ. കർണാടകയിലെ ബെലഗാവി ജില്ലയിലെ നെഗിനഹൽ ഗ്രാമത്തിലാണ് സംഭവം.

രാജേശ്വരി ഫക്കീരപ്പ ഗിലക്കനവർ (21) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ഫക്കീരപ്പ ഗിലക്കനവരെ പോലീസ് അറസ്റ്റ് ചെയ്തു.

ശവസംസ്കാര ചടങ്ങിനെത്തിയ രാജേശ്വരിയുടെ ബന്ധുക്കൾ മൃതദേഹത്തിന്‍റെ കഴുത്തിൽ പാട് കണ്ടതിനെ തുടർന്ന് സംശയം തോന്നി. ഇവർ ഉടൻതന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു.

രാജേശ്വരിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് അയക്കുകയും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രാജേശ്വരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഫക്കീരപ്പ കുറ്റം സമ്മതിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്ത് ജയിലിലേക്കയച്ചു.

വിവാഹിതരായിട്ട് മൂന്ന് വർഷമായിട്ടും മക്കളില്ലാത്തതിന്‍റെ പേരിൽ ഫക്കിരപ്പ രാജേശ്വരിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

രാജേശ്വരിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു

Kerala

വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ സംസ്കാരം ബുധനാഴ്ച

കൊച്ചി: അന്തരിച്ച മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ഔദ്യോഗിക ബഹുമതികളോടെ ആലങ്ങാട് ജുമാമസ്ജിദിൽ നടത്തും. ഇന്ന് വൈകുന്നേരം അഞ്ചിന് മൃതദേഹം പാലക്കമുകൾ ജുമാമസ്ജിദിൽ കൊണ്ടുവരും.

തുടർന്ന് കളമശേരി ഞാലകം കൺവെൻഷൻ സെന്‍ററിൽ പൊതുദർശനത്തിനു വയ്ക്കും. രാത്രി പത്തു വരെ പൊതുദർശനം തുടരും. പിന്നീട് മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ശ്വാസകോശ അർബുദത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

എംഎസ്എഫിലൂടെയും മുസ്‌ലിം യൂത്ത് ലീഗിലൂടെയുമായിരുന്നു രാഷ്ട്രീയപ്രവേശം. 2001ൽ മട്ടാഞ്ചേരി നിയോജകമണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 2006ൽ വീണ്ടും മട്ടാഞ്ചേരിയിൽ നിന്ന് എംഎൽഎയായി. 2011 ലും 2016ലും കളമശേരിയിൽ നിന്നും നിയമസഭയിലെത്തി.

 

NRI

എബ്രഹാം ചെറിയാന്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ചെങ്ങന്നൂര്‍ പള്ളിവീട്ടില്‍ പി.എം. ചെറിയാന്‍ - കരിങ്ങാട്ടില്‍ കുഞ്ഞമ്മ ചെറിയാന്‍ ദമ്പതികളുടെ മകൻ എബ്രഹാം ചെറിയാന്‍ (രാജന്‍-71) ന്യൂസിറ്റി ന്യൂയോര്‍ക്കില്‍ അന്തരിച്ചു. 36 വര്‍ഷം മുമ്പാണ് എബ്രഹാം ചെറിയാന്‍ അമേരിക്കയിലെത്തിയത്.

എതാനും നാളായി ചികിത്സയിലായിരുന്നു. ചെങ്ങന്നൂര്‍ പേരിശേരി മുതയില്‍ പുത്തന്‍ വീട്ടില്‍ കുടുംബാംഗമാണ്. മവേലിക്കര തട്ടാരമ്പലം കൊച്ചു തെക്കേടത്ത് പുത്തന്‍ വീട്ടില്‍ അച്ചാമ്മയാണ് ഭാര്യ. മകള്‍: ടാനിയ.

സഹോദരങ്ങൾ: റോക്ക്‌ലാൻഡ് മലയാളി അസോസിയേഷൻ (റോമാ) പ്രസിഡന്‍റ് ഫിലിപ്പ് ചെറിയാന്‍ (സാം), ഫോമാ നേതാവ് റോയ് ചെങ്ങന്നൂര്‍, ശാന്തമ്മ, കുഞ്ഞൂഞ്ഞമ്മ, ബെക്കി, ലൈസ.

പരേതനായ കെ.എം. സാമുവല്‍, കുര്യന്‍ കോശി, ജോര്‍ജ് താമരവേലില്‍, റെജി മാത്യു എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരും സജു ഫിലിപ്പ് സഹോദര ഭാര്യയുമാണ്.

സംസ്‌കാരം പിന്നീട് സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സഫേണ്‍ വികാരി ഡോ. രാജു വര്‍ഗീസിന്‍റെ മുഖ്യ കര്‍മികത്വത്തില്‍ നടക്കും.

വിവരങ്ങള്‍ക്ക്: ഫിലിപ്പ് ചെറിയാന്‍ 845 659 3724, റോയ് ചെങ്ങന്നൂര്‍ 845 521 2874.

National

ഖാലിദയുടെ സംസ്‌കാരം; ജയ്ശങ്കർ ബംഗ്ലാദേശിലേക്ക്

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പങ്കെടുക്കും. ബുധനാഴ്ചയാണ് സംസ്‌കാര ചടങ്ങുകൾ.

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷകൂടിയായിരുന്ന ഖാലിദ സിയ ബംഗ്ലാദേശിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന വ്യക്തിത്വമായിരുന്നു. ചൊവ്വാഴ്‌ പുലർച്ചെ ധാക്കയിലെ എവർകെയർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ഇവരോടുള്ള ആദരസൂചകമായി ബംഗ്ലാദേശ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Kerala

ശാന്തകുമാരിയമ്മയുടെ സംസ്കാരം തിരുവനന്തപുരത്ത്

കൊച്ചി: മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരിയമ്മയുടെ സംസ്കാരം ബുധനാഴ്ച തിരുവനന്തപുരത്ത്. മൃതദേഹം വൈകിട്ട് വരെ കൊച്ചിയിലെ വീട്ടിൽ വയ്ക്കും. രാത്രിയോടെ തിരുവനന്തപുരത്തെക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ സംസ്കാര കർമങ്ങൾ ആരംഭിക്കും.

പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്ന ശാന്തകുമാരിയമ്മ ചൊവ്വാഴ്ചയാണ് അന്തരിച്ചത്. എളമക്കരയിലെ രാജീവ് നഗറിലെ വീട്ടിലായിരുന്നു അന്ത്യം. വിയോഗസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും വീട്ടിലുണ്ടായിരുന്നു.

നടന്മാരായ മമ്മൂട്ടി, ജയസൂര്യ, രമേശ് പിഷാരടി, ആന്‍റോ ജോസഫ്, ഹൈബി ഈഡൻ എംപി തുടങ്ങിയവർ എളമക്കരയിലെ വസതിയിലെത്തി മോഹൻലാലിന് അനുശോചനം നേർന്നിരുന്നു.

NRI

സൗദിയിൽ മരിച്ച ജീവകാരുണ്യ പ്രവർത്തകന്‍റെ സംസ്കാരം ഇന്ന്

കോഴിക്കോട്: സൗദി അറേബ്യയിൽ മരിച്ച ജീവകാരുണ്യ പ്രവർത്തകൻ കൊട്ടിയം കണ്ണനല്ലൂർ ചെറുകുളത്ത് വീട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൻ സിദ്ദീഖ് ചെറുകുളത്തിന്‍റെ (48) മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്കരിക്കും.

മൂന്നു വർഷമായി ദമാമിൽ എൽ ആൻഡ് ടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ജീവകാരുണ്യ രംഗത്ത് സജീവ പ്രവർത്തകനായിരുന്നു.

നന്മ ചരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാൻ, നന്മ സൗദി കമ്മിറ്റിയുടെ പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

ചൊവ്വാഴ്ച വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് ഒന്നിന് കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കും.

ഭാര്യ: സഫരിയ്യ. മക്കൾ: ഹലാ സിദ്ദീഖ്, തമന്ന സിദ്ദീഖ്, അലൻ മുഹമ്മദ്. മാതാവ്: ആരിഫാ ബീവി.

Kerala

ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമാ ലോകം; മൃതദേഹം വീട്ടിലെത്തിച്ചു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ ശ്രീനിവാസന്‍റെ മൃതദേഹം ടൗൺഹാളിലെ പൊതുദർശനം പൂർത്തിയാക്കി കണ്ടനാട്ടെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ പത്തിന് വീട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി സജി ചെറിയാൻ, കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്, ഹൈബി ഈഡൻ എംപി തുടങ്ങി രാഷ്ട്രീയ പ്രമുഖർ ടൗൺഹാളിലെത്തി താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്‍റെ വേർപാടിലൂടെ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചലച്ചിത്രത്തിന്‍റെ സമസ്‌ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്‍റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

 

Kerala

കാനത്തിൽ ജമീലയുടെ സംസ്കാരം ചൊവ്വാഴ്ച; ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടിയിലും പൊതുദർശനം

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ സംസ്കാരം ചൊവ്വാഴ്ച അത്തോളി കുനിയിൽ കടവ് ജുമാ മസ്ജിദിൽ നടത്തും. വിദേശത്തുള്ള മകൻ എത്തിയശേഷമാകും സംസ്കാരമെന്ന് ബന്ധുക്കൾ അറിയിച്ചു.

മൃതദേഹം സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടിയിലും പൊതുദർശനത്തിന് വെക്കും. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 8.40 ഓടെയാണ് മരണം സംഭവിച്ചത്.

കോഴിക്കോട് ജില്ലയിൽ പാർട്ടിയുടെ ശക്തയായ വനിതാ നേതാവാണ് കാനത്തിൽ ജമീല. രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട അവർ മലബാറിൽ നിന്നുള്ള ആദ്യത്തെ മുസ്‌ലീം വനിതാ എംഎൽഎയാണ്.

Latest News

Corehub Up